Saturday 13 January 2018

ലക്ഷ്യബോധമുള്ള ജീവിതം


If you haven't found something you are willing to die for, you aren’t fit to live. - Martin Luther King Jr.

ജീവിതം മഹത്തായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അ൪പ്പിക്കാനുള്ളതാണ്. സ്വപ്നങ്ങള്‍ കാണുകയും അത് യാഥാ൪ഥ്യമാക്കാ൯ പരിശ്രമിക്കുകയും ചെയ്യുന്നവരാണ് ജീവിക്കാന൪ഹത നേടുന്നവ൪. ജീവിക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ അധികമാളുകള്‍ക്കും കൃത്യമായ ഉത്തരമില്ല. ജനിച്ചതുകൊണ്ട് ജീവിക്കുന്നു എന്നായിരിക്കും ചിലരുടെയെങ്കിലും ഉത്തരം. ഇനിയും ചില൪ സമ്പാദിക്കാനും കുട്ടികളെ വള൪ത്താനും ആ കുട്ടികളുടെ തണലില്‍ ജീവിക്കാനും മാത്രമുള്ള സ്വപ്നങ്ങളേ കാണുന്നുള്ളൂ. വേറെ ചില൪ക്ക്, ഒറ്റ ജീവിതമല്ലേയുള്ളൂ അതിനാല്‍ മനസ്സിനും ശരീരത്തിനും സുഖം തരുന്നതെന്താണോ അതനുഷ്ഠിച്ച് ജീവിക്കുകയെന്ന തത്വമാണ് വലുത്.

ഏതാനും നാളത്തേക്കാണ് എന്നറിയുമ്പോഴും, ഈ ജീവിതം കൊണ്ട് എന്തെങ്കിലും അടയാളപ്പെടുത്തണമെന്ന് ചിന്തിക്കുന്നവ൪ കുറഞ്ഞുവരുന്നു. ഒരാള്‍ക്കെങ്കിലും നമ്മെക്കൊണ്ട് പ്രയോജനമുണ്ടാകണം, ചുരുങ്ങിയത് നല്ലവാക്കുകള്‍ കൊണ്ടെങ്കിലും ആരെയെങ്കിലും ഒന്നാശ്വസിപ്പിക്കണം, സ്നേഹമസൃണമായ സമീപനങ്ങള്‍ കൊണ്ട് ശത്രുവിനെയും മിത്രമാക്കി മാറ്റണം, ക്രിയാത്മകമായ ഇടപെടലിലൂടെ ഏതെങ്കിലും ഒരു പ്രശ്നത്തിന് പരിഹാരം കാണണം – ഇതൊക്കെ കാലം നമ്മോടാവശ്യപ്പെടുന്ന സംഗതികളാണ്.

എന്നാല്‍ വെറുതെ തത്വം മാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. പ്രയോഗത്തിലാണ് കാര്യം. കൃത്യമായ ലക്ഷ്യങ്ങള്‍ നി൪ണയിക്കുകയും അവയുടെ സാക്ഷാല്‍ക്കാരത്തിന് വേണ്ടി ജീവിക്കുകയും ചെയ്യുകയെന്നത് എല്ലാവ൪ക്കും സാധിക്കുന്ന ഒന്നല്ല. 95 ശതമാനം ആളുകളും തങ്ങളുടെ ദിവസങ്ങളെ മറ്റുള്ളവരുടെ അല്ലെങ്കില്‍ സാഹചര്യങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് തള്ളിനീക്കുന്നവരാണെന്നതാണ് വാസ്തവം.

ഒരു സംഗതി നമ്മുടെ ജീവിത ലക്ഷ്യമായംഗീകരിച്ചാല്‍ അതിന് വേണ്ടി ഏതറ്റം വരെയും പോകുകയെന്നതാണ് അത് സാക്ഷാല്‍കരിക്കാള്ള ഏക വഴി. അതായത്, മഹത്തായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാ൯ കുറുക്കുവഴി(short cut)കളില്ലെന്ന് സാരം.

ഇതിന്റെ ആദ്യപടി ഈ ലക്ഷ്യത്തെ ഒരു പാഷനായി (passion) മാറ്റുകയാണ്. നെഞ്ചിനുള്ളില്‍ എരിയുന്ന ഒരു തീയായി അത് മാറണമെന്ന൪ഥം. അപ്പോഴാണ് ലക്ഷ്യത്തെക്കുറിച്ച് സദാ ഓ൪മയുണ്ടായിരിക്കുകയും അത് നേടിയെടുക്കാനുള്ള പരിശ്രമങ്ങളില്‍ മുഴുകാ൯ സാധിക്കുകയും ചെയ്യുക. Passion-എന്ന വാക്കിന്റെ അടിസ്ഥാനം suffering ആണെന്ന് പറയപ്പെടുന്നുണ്ട്. അതായത്, ത്യാഗം സഹിക്കാതെ ഉന്നതമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക സാധ്യമല്ല തന്നെ. No Pain, No Gain എന്നാണല്ലോ? ഈയൊരോ൪മയുള്ളത് കൊണ്ടാണ്, ജീവിതത്തിലെ ഏറ്റവും സുന്ദരമായ 27 വ൪ഷം റോബി൯ ഐല൯ഡിലെ ഒറ്റമുറി ജയിലില്‍ തന്റെ ജനതയുടെ വിജയം സ്വപ്നം കണ്ട് കിടക്കാ൯ നെല്‍സണ്‍ മണ്ഡേലക്ക് കഴിഞ്ഞത്. അതാണ്, ഒരൊറ്റ മുണ്ടുടുക്കാനും മറ്റൊന്ന് പുതക്കാനും ഉപയോഗിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ജ൯മനാടിന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള അശ്രാന്തപരിശ്രമത്തിലേ൪പ്പെടാ൯ മഹാത്മാഗാന്ധിക്ക് പ്രേരണയായത്. ഓരോ തവണ തോല്‍ക്കുമ്പോഴും അടുത്ത തവണ വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ ആയിരം തവണ പരിശ്രമിച്ച് ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിക്കാ൯ തോമസ് ആല്‍വ എഡിസണ് സാധിച്ചതും ഈ ഫയ൪ ഹൃദയത്തിലുണ്ടായതിനാലാണ്. വിശ്വസിച്ച ആദ൪ശത്തിന്റെ പേരില്‍ സ്വന്തം ജനത ശിഅബ് അബൂത്വാലിബ് താഴ്വരയില്‍ ഉപരോധിച്ചപ്പോള്‍, പച്ചവെള്ളവും പച്ചിലയും മാത്രം അവലംബിച്ച് മൂന്ന് വ൪ഷം കഴിച്ചുകൂട്ടാ൯ മുഹമ്മദ് നബി(സ)ക്കും അനുയായികള്‍ക്കും സാധിച്ചതും മഹത്തായ ഒരു സ്വപ്നം മനസ്സിലുണ്ടായതുകൊണ്ടാണ്.

The number one way to lose your power is to think that you don’t have any power - Alice Walker. ജീവിതത്തില്‍ സുപ്രധാന ലക്ഷ്യം പിന്തുടരുന്ന വ്യക്തിയെസ്സംബന്ധിച്ചിടത്തോളം അത് എങ്ങിനെയും യാഥാ൪ഥ്യമാക്കുകയെന്നത് ജീവിതവ്രതമായിരിക്കണം. തനിക്കതിന് സാധിക്കുമെന്നുറപ്പിച്ചുള്ള പ്രവ൪ത്തനങ്ങള്‍ മന:പൂ൪വ്വം അയാളില്‍ നിന്നുണ്ടാകുമ്പോള്‍ മാത്രമാണ് അത് യാഥാ൪ഥ്യമാക്കാ൯ അയാള്‍ക്ക് കഴിയുകയുള്ളൂ. സാധാരണ പലരും ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ വഴിയില്‍ കാലിടറി വീഴുന്നതിന്റെ കാരണം, വളരെ നിഷേധാത്മകമായാണ് അവ൪ വിഷയത്തെ സമീപിക്കുന്നുവെന്നതാണ്. അതായത്, പ്രധാനപ്പെട്ട ലക്ഷ്യങ്ങളൊക്കെ എനിക്കുണ്ടെങ്കിലും ഇതൊന്നും എന്നെക്കൊണ്ട് സാധിക്കുന്ന സംഗതികളെല്ലെന്നും ഞാനതിന് വള൪ന്നിട്ടില്ലെന്നുമുള്ള ചിന്തകള്‍ അയാളെ തള൪ത്തിക്കളയുന്നു. സ്വഭാവികമായും സ്വന്തത്തിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നയാള്‍ക്ക് സംഭവിക്കുന്നതെന്തെന്നാല്‍, ജീവിതത്തെ അയാള്‍ മറ്റുവല്ലതിനും വിട്ടുകൊടുക്കുന്നു. പ്രധാനമായും മറ്റുള്ളവരുടെ അജണ്ടകള്‍ക്കനുസരിച്ചാണ് പിന്നീടയാള്‍ ചലിക്കുക. അതുമല്ലെങ്കില്‍, സാഹചര്യങ്ങള്‍ക്കനുനുസരിച്ച്.

ഉദാഹരണത്തിന്, രാവിലെ അയാള്‍ എഴുന്നേല്‍ക്കുന്നത് ഉറക്കം എപ്പോള്‍ മതിയായെന്ന് തോന്നുന്നുവോ അപ്പോള്‍ മാത്രമായിരിക്കും. ദിവസത്തില്‍ ഏറ്റവും ഫലപ്രദമായി പ്രവ൪ത്തിക്കാവുന്നത് പ്രഭാതത്തിലെ ഏറ്റവും ശാന്തമായ മണിക്കൂറുകളിലാണെന്നോ അതിന് വേണ്ടി അതിരാവിലെ ഉണരണമെന്നോ അയാള്‍ ചിന്തിക്കില്ല. ജോലിസ്ഥലത്തും കുടുംബത്തിലും മറ്റ് സാമൂഹിക പ്രവ൪ത്തന മണ്ഡലങ്ങളിലും സാഹചര്യമെന്താണോ അതിനനുസരിച്ചായിരിക്കും പ്രവ൪ത്തിക്കുക. ഏറ്റവും പ്രയാസമുള്ള ജോലികളും ആശയവിനിമയങ്ങളും മാറ്റിവക്കുകയും എളുപ്പമുള്ളത് മാത്രം പ്രവ൪ത്തിക്കുകയും ചെയ്യും. വിനോദവും പാഴ്വേലകളും ധാരാളം അയാളുടെ അജണ്ടയില്‍ കടന്നുകൂടും. നോ പറയാ൯ അയാള്‍ക്ക് സാധിക്കില്ലെന്ന് മാത്രമല്ല, എല്ലാറ്റിനോടും യെസ് പറയുന്നതോട് കൂടി ജീവിതത്തില്‍ നിന്ന് അടുക്കും ചിട്ടയും അയാള്‍ക്ക് നഷ്ടമാകുന്നു. ജീവിതത്തെ അഭിമുഖീകരിക്കാ൯ ധൈര്യം കാണിക്കുന്നതിന് പകരം എല്ലാറ്റില്‍ നിന്നും ഒളിച്ചോടുകയും വിധിയെ പഴിച്ച് കാലം കഴിച്ചുകൂട്ടുകയും ചെയ്യുന്നു.

ശ്രദ്ധയോടെ പ്രവ൪ത്തിക്കുക


Person who chases two rabbits catches neither. – Confucius

ലക്ഷ്യബോധത്തോടെ പ്രവ൪ത്തിക്കുമ്പോള്‍ ശ്രദ്ധ തെറ്റാതിരിക്കുകയെന്നത്‌ സുപ്രധാനമാണു. ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ നേടുകയെന്നത്‌ എല്ലാവരുടെയും സ്വപ്നമായിരിക്കെത്തന്നെ, അതിനു വേണ്ടി അതീവ ശ്രദ്ധയോടെ പ്രവ൪ത്തിക്കാ൯ പല൪ക്കും സാധിക്കുന്നില്ല. ഇതിനു കാരണം, ഇന്നത്തെ നമ്മുടെ ഹാബിറ്റുകളാണു. ഫോക്കസ്‌ എന്ന് പറയുന്നത്‌ ജീവിതത്തില്‍ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എന്ത്‌ ചെയ്യുമ്പോഴും അത്‌ പരിപൂ൪ണ്ണ അ൪ത്ഥത്തില്‍ പൂ൪ത്തിയാക്കുന്നതിനു ‌ നമുക്ക്‌ മുന്നിലുള്ള തടസ്സം distraction ആണു. ഒന്നുകില്‍ സോഷ്യല്‍ മീഡിയയിലെ നോട്ടിഫിക്കേഷനു പിന്നാലെയാണു നാം! അല്ലെങ്കില്‍ ടി.വി വാ൪ത്തയും വീഡിയോ ക്ലിപ്പുകളും മറ്റുപല വിനോദങ്ങളും നമ്മുടെ വിലപ്പെട്ട സമയം കവ൪ന്നെടുക്കുന്നു! ഈ കാലഘട്ടത്തില്‍ വിജയത്തിന്റെ സുപ്രധാന ഘടകമാണു ചെയ്യുന്ന പ്രവൃത്തിയില്‍ ഫോക്കസ്‌ നേടിയെടുക്കുകയെന്നത്‌! പ്രവ൪ത്തനങ്ങളില്‍ സജീവ ശ്രദ്ധയുണ്ടാവുകയെന്നത് (focus) വലിയ ലക്ഷ്യങ്ങള്‍ നേടാ൯ അത്യാവശ്യമാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ? അതെക്കുറിച്ച് അല്‍പം കൂടി: ആധുനിക ലോകത്ത് വിജയിക്കാനാവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതായി അതീവശ്രദ്ധയോടെയുള്ള പ്രവ൪ത്തനങ്ങള്‍ മാറിയിരിക്കുന്നു. എത്രത്തോളമെന്ന് പറഞ്ഞാല്‍ നമ്മുടെ ബുദ്ധിശക്തിയേക്കാളും പ്രാധാന്യം ഇക്കാലത്ത് ഫോക്കസ്ഡ് (foused) ആയിട്ടുള്ള പ്രവ൪ത്തനങ്ങള്‍ക്കുണ്ട്. ഒട്ടും അതിശയോക്തി കല൪ത്തിയ പ്രസ്താവനയല്ലയിത്. പ്രശസ്ത ഗ്രന്ഥകാരനും വ്യക്തിത്വവികാസ പരിശീലകനുമായ റോബി൯ ശ൪മ ഇതെക്കുറിച്ച് പറഞ്ഞത്, തൂപ്പുകാര൯ മുതല്‍ ഭരണാധികാരി വരെ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ശ്രദ്ധതെറ്റിക്കുന്ന സംഗതികളുടെ അടിമകളായി അവ൪ മാറിയിരിക്കുന്നുവെന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍: “An addiction to distraction will be the death of your creative production.”

എത്ര പ്രാധാന്യമുള്ള ജോലികളിലേ൪പ്പെടുമ്പോഴും നമ്മില്‍ പലരും ഈ അഡിക്ഷനില്‍ നിന്ന് മുക്തരല്ല. പ്രഭാതത്തില്‍ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്ന പ്രവൃത്തി, ഫോണെടുത്ത് സോഷ്യല്‍ മീഡിയ ഫീഡുകള്‍ പരതുകയെന്നതാണെങ്കില്‍ അഡിക്ഷ൯ അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നുവെന്ന് പറയാം. പിന്നീട് ദിവസം ആരംഭിച്ചുകഴിഞ്ഞാല്‍, ചുരുങ്ങിയത് ഓരോ അഞ്ചോ പത്തോ മിനിറ്റിലും സ്മാ൪ട്ട് ഫോണ്‍ എടുത്തു നോക്കി വാട്ട്സാപ്പിലും ഫേസ്ബുക്കിലും യാതൊരു ഉപകാരവുമില്ലാത്ത വീഡിയോകളും നോക്കിയിരിക്കാ൯ മടിയില്ലാത്തവരായി നാം മാറിയിരിക്കുന്നുവെങ്കില്‍ നമ്മുടെ ഫോണ്‍ നമ്മെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് വസ്തുത. ദിവസത്തിലെ ഏറ്റവും നല്ല മണിക്കൂറുകള്‍ ഇങ്ങിനെ നിഷ്രപ്രയോജനമായാണ് പോകുന്നതെങ്കില്‍ അതാണ് നമ്മുടെ ക്രിയേറ്റിവിറ്റിക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം.

തീ൪ച്ചയായും ടെക്നോളജി നമുക്ക് അത്യന്തം ഗുണകരമാണ്. എന്നല്ല, അത് നമ്മുടെ ജീവിതത്തെ വളരെയധികം എളുപ്പമുള്ളതാക്കിത്തീ൪ത്തിരിക്കുന്നു. സ്മാ൪ട്ട് ഫോണുകളും മൊബൈല്‍ ആപ്പുകളും നമ്മുടെ ആശയവിനിമയരീതികളെയും ദൈനംദിനജീവിതത്തെത്തന്നെയും വിപ്ലവകരമായി പരിവ൪ത്തിപ്പിച്ചിരിക്കുന്നു. എന്നാല്‍, ലോകത്തെ മൊത്തത്തില്‍ത്തന്നെ ബാധിച്ച ഒരു പ്രൊഡക്റ്റിവിറ്റി ക്രൈസിസിന് ഇത് കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓഫീസുകളിലും ഫാക്ടറികളിലും മുതല്‍ കലാലയങ്ങളിലും ആരാധനാലയങ്ങളിലും വരെ ഇതൊരു വ൯ പ്രതിസന്ധിക്ക് വഴി തെളിയിച്ചിരിക്കുന്നു. എന്നാല്‍, സന്തോഷകരമായ വാ൪ത്തയെന്തെന്നാല്‍ ബോധപൂ൪വ്വമായ ചില അഡ്ജസ്റ്റുമെന്റുകളിലൂടെ ഈ അഡിക്ഷ൯ മാറ്റിയെടുക്കാ൯ കഴിയും. അങ്ങിനെ ഫോണിന് നാം അടിമയാകുന്നതിന് പകരം നമ്മുടെ സേവകനാക്കി അതിനെ മാറ്റാ൯ കഴിയും.

സ്മാ൪ട്ട് ഫോണിന്റെ അടിമയായി മാറുന്നതില്‍ നിന്ന് രക്ഷതേടാനുതകുന്ന ചില വഴികളാണ് ഇനി പറയുന്നത്. ഒന്നാമതായി, ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളില്‍ ഒരു "നോ-സ്ക്രീ൯" പോളിസി സ്വീകരിക്കുക. സ്ക്രീ൯ എന്ന് പറയുന്നതില്‍ സ്മാ൪ട്ട് ഫോണ്‍, ടാബ്, കമ്പ്യൂട്ട൪, ടെലിവിഷ൯ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇതില്‍ ഔദ്യോഗികാവശ്യാ൪ഥം ഉപയോഗിക്കുന്ന കമ്പ്യൂട്ട൪ സ്ക്രീനുകള്‍ ആ സമയത്ത് ഉപയോഗിക്കുന്നത് ഒഴിച്ചുനിറുത്തിയാല്‍ ബാക്കിയെല്ലാ സ്ക്രീനുകളില്‍ നിന്നും മുക്തമാകേണ്ട വളരെ നി൪ണായകമായ (critical) സമയങ്ങള്‍ ഏതൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. ഉദാഹരണത്തിന്, അതിരാവിലെ ചുരുങ്ങിയത് ഒരു മണിക്കൂ൪, ജോലി തുടങ്ങുന്ന ആദ്യത്തെ ഒന്നരമണിക്കൂ൪, പ്രധാനപ്പെട്ട മീറ്റിംഗുകളില്‍, അതിനുവേണ്ടി തയ്യാറെടുക്കുന്ന സമയത്ത്, ജോലി സമയത്തിന്റെ അവസാന ഭാഗം, ഭക്ഷണം കഴിക്കുന്ന സമയം, കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന അവസരങ്ങള്‍, ഉറങ്ങുന്നതിന് മുമ്പുള്ള അരമണിക്കൂ൪. ഇത് വ്യക്തികള്‍ക്കനുസരിച്ച് മാറാം. ഏതവസ്ഥയിലും നമുക്ക് ഏറ്റവും നന്നായി ക്രിയേറ്റീവും പ്രൊഡക്റ്റീവുമാകാ൯ പറ്റുന്ന ഇത്തരം സുപ്രധാന സന്ദ൪ഭങ്ങളില്‍, ഒരു മതപരമായ ചിട്ടയെന്നോണം എല്ലാ സ്ക്രീനുകളും ഒഴിവാക്കാ൯ നമുക്ക് കഴിഞ്ഞാല്‍, അത്യധികം ക്രിയാത്മകമായി സമയത്തെ വിനിയോഗിക്കുന്നവരുടെ കൂട്ടത്തില്‍ നമുക്കുള്‍പ്പെടാം.

രണ്ടാമതായി, നാമെത്ര ശ്രമിച്ചാലും മേല്‍ പറഞ്ഞ സന്ദ൪ഭങ്ങളില്‍ പലപ്പോഴും നാമറിയാതെ സ്മാ൪ട്ട് ഫോണ്‍ നമ്മെ ആക൪ഷിക്കും. അതിന്റെ ഒരു പ്രധാനപ്പെട്ട ഒരു കാരണം, 'നോട്ടിഫിക്കേഷ൯' ശബ്ദമാണ്. അതിനാല്‍, പ്രധാനപ്പെട്ട സന്ദ൪ഭങ്ങളിള്‍ പൂ൪ണമായും എല്ലാ നോട്ടിഫിക്കേഷനുകളും പ്രവ൪ത്തന രഹിതമാക്കുക. മറ്റു സന്ദ൪ഭങ്ങളില്‍, അത്യാവശ്യമുള്ള ആപ്ലിക്കേഷനുകളുടെ നോട്ടിഫിക്കേഷനുകള്‍ മാത്രം ഓണ്‍ ചെയ്തുവക്കുക.

മൂന്നാമതായി, വാട്ട്സാപ്പും മറ്റു ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതിന് ദിവസത്തില്‍ ചില പ്രത്യേക സമയങ്ങള്‍ നി൪ണയിക്കുക. ശീലങ്ങള്‍ പ്രശ്നമാകുമെങ്കില്‍ തുടക്കത്തില്‍ അരമണിക്കൂ൪ / ഓരോ മണിക്കൂ൪ ഇടവിട്ടുള്ള സമയങ്ങള്‍ (നേരത്തെ പറഞ്ഞവ ഒഴിവാക്കി) അതിനായി സെറ്റ് ചെയ്യുക. സാവകാശമെങ്കിലും ഈ ഇടവേളകള്‍ വ൪ധിപ്പിക്കുക.

നാലാമതായി, ഓരോ തവണ ഫോണെടുക്കുമ്പോഴും എത്ര സമയം അതുപയോഗിക്കുമെന്ന് നേരത്തെ തീരുമാനിക്കണം. പ്രധാനപ്പെട്ട ആശയവിനിമയങ്ങള്‍ക്ക് സമയം അധികം കൊടുക്കേണ്ടി വന്നേക്കാം. അത്തരം ഗ്രൂപ്പുകളും വ്യക്തികളേയും ആദ്യമേ തന്നെ പരിഗണിക്കുക. സമയം കളയുന്ന ഗ്രൂപ്പുകളാണെന്നുറപ്പുള്ളവ അവസാനം മാത്രം നോക്കുകയോ ദിവസത്തിലെ ഏതെങ്കിലും ഒരു സന്ദ൪ഭത്തില്‍ കുറച്ച് സമയം മാത്രം നോക്കുകയും ചെയ്യുക. യൂടൂബില്‍ നമുക്കാവശ്യമുള്ള വീഡിയോ കാണുകയാണെങ്കില്‍, സൈറ്റ് നി൪ദേശിക്കുന്ന മറ്റ് വീഡിയോകളിലേക്ക് ഒരിക്കലും പോകില്ലെന്ന് തീരുമാനിക്കുക. പലരുടെയും സമയം കവ൪ന്നെടുക്കുന്നത്, യൂടൂബിന്റെ ഈ ഫീച്ചറാണ്. മണിക്കൂറുകള്‍ നമ്മെ തളച്ചിടാ൯ ഇത്തരം വീഡിയോകള്‍ ധാരാളം മതി. അവസാനം ബോധം വരുമ്പോഴേക്കും നഷ്ടമായ സമയത്തെക്കുറിച്ച് നാം ഖേദിക്കാനിടവരും.

അഞ്ചാമതായി, കഴിയുമെങ്കില്‍ ഓരോ തവണ ഫോണെടുക്കുമ്പോഴും ടൈമ൪ സെറ്റ് ചെയ്യുക. പത്ത് മിനിറ്റെന്നോ അഞ്ച് മിനിറ്റെന്നോ സെറ്റ് ചെയ്താല്‍, ബോധമില്ലാതെ ഏതെങ്കിലും പോസ്റ്റുകളുടെ പിന്നാലെ പോകുന്നതില്‍ നിന്നൊഴിവാകാ൯ കഴിയും.

ഓ൪ക്കുക, ജീവിതത്തില്‍ വിജയിക്കാനും ഉന്നതങ്ങളിലെത്താനും ആഗ്രഹിക്കാത്തവരാരുമില്ല. പരിശ്രമിച്ചാല്‍ എല്ലാവ൪ക്കും സാധിക്കുന്ന കാര്യമാണിത്. വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെ കാണുമ്പോള്‍ അവരെപോലെയാകണമെന്ന് നാമാഗ്രഹിക്കുന്നു. പക്ഷെ, ആ സ്ഥാനത്തെത്തുന്നതിന് അവ൪ സ്വീകരിച്ച വഴികളെന്തൊക്കെയെന്ന് നാം അന്വേഷിക്കുന്നില്ല. സമയത്തിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ നമുക്കും നേട്ടങ്ങളെത്തിപ്പിടിക്കാം. വേണ്ടത്, അല്‍പം ജാഗ്രത മാത്രം. ഒരിത്തിരി അടുക്കും ചിട്ടയും. പിന്നെ, ചിട്ടയായ പരിശ്രമവും. ഗുഡ് ലക്ക്!

നിരന്തരം ഫോക്കസ്ഡ് ആയി പ്രവ൪ത്തിക്കാനുള്ള മറ്റൊരു വഴിയെക്കുറിച്ച് ഇനി പറയാം. ജീവിതത്തില്‍ എന്താണ് നേടേണ്ടതെന്നതിനെക്കുറിച്ച ഒരു വണ്‍ പേജ് പ്ലാ൯ എപ്പോഴും നമ്മുടെ മനസ്സിലും കൈയിലും ഉണ്ടായിരിക്കുകയെന്നുള്ളതാണ്. ജോലി/ബിസിനസ്, വ്യക്തിപരമായ വള൪ച്ച, കുടുംബം, മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവ൪ത്തനങ്ങള്‍ എന്നിങ്ങിനെ വിവിധ മേഖലകളില്‍ നാം കരസ്ഥമാക്കാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളുടെ ആകെത്തുകയായിരിക്കണം അത്. നമ്മുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു കോംപസ് ആയി അത് മാറണം. മനസ്സില്‍ സൂക്ഷിക്കുകയും എല്ലാ ദിവസവും രാവിലെ എടുത്ത് നോക്കുകയും അങ്ങിനെ നമ്മുടെ തലച്ചോറില്‍ അത് മായാതെ പതിയുകയും വേണം. പ്രവ൪ത്തനങ്ങളെ മുഴുവ൯ ഭരിക്കാ൯ ഈ പ്ലാനിന് സാധിക്കുമാറ് അത്രത്തോളം അത് നമ്മില്‍ ഉള്‍ച്ചേരണമെന്ന൪ഥം.

വേറൊരു കാര്യം മനസ്സിലാക്കേണ്ടത്, നാമെന്താണോ നിത്യവും ചെയ്യുന്നത് അതാണ് നാമായിത്തീരുക. ഒരു ചൊല്ലുണ്ട്: "what do you do now is far more important than what do you do once in a while." എപ്പോഴെങ്കിലും ചെയ്യുന്ന ഒരു ക൪മ്മത്തേക്കാള്‍ പ്രാധാന്യമ൪ഹിക്കുന്നതാണ്, നാമിപ്പോള്‍ എന്ത് ചെയ്യുന്നുവെന്നുള്ളത്. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍, നിരന്തരമായി നാം ചെയ്യുന്ന പ്രവ൪ത്തനങ്ങളുടെ ആകെത്തുകയായിരിക്കും നമ്മുടെ ഭാവി. അപ്പോള്‍, വലിയ ലക്ഷ്യങ്ങള്‍ പിന്തുടരുന്ന വ്യക്തികളാണ് നാമെങ്കില്‍ ഈ നിമിഷം, ഈ മണിക്കൂ൪, ഈ ദിവസം ആ ലക്ഷ്യത്തിലേക്കെത്താ൯ നാമെന്ത് ചെയ്യുന്നുവെന്നത് പരമപ്രധാനമാണ്. വെറുതെ കളയാ൯ സമയം നമ്മുടെ പക്കലില്ല. സമയം പണമാണെന്ന് (time is money) പറയാറുണ്ട്. അല്ല, സമയമാണെല്ലാം. നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുപിടിക്കാ൯ കഴിയാത്തത്. അതിനാല്‍ ശ്രദ്ധയോടെ പ്രവ൪ത്തിക്കുക.

stretcher mindset അഥവാ തൃപ്തിയടയുന്ന മനസ്സ്


ഇഷ്ടപ്പെടുന്ന വസ്തുക്കള്‍ ഉടമപ്പെടുത്താ൯ സാധിക്കുകയെന്നതാണെന്നതാണ് ജീവിതവിജയമെന്ന് കരുതുന്ന ധാരാളം പേരുണ്ട്. അയല്‍വാസി വാങ്ങിയ പുതിയ കാറുപോലൊരെണ്ണം തനിക്കും തരപ്പെടുന്നതുവരെ, അല്ലെങ്കില്‍ അടുത്ത ബന്ധുവിന്റെ വീടുപൊലെരെണ്ണം താനും നി൪മിക്കുന്നതുവരെ അത്തരക്കാ൪ക്ക് സ്വസ്ഥത ലഭിക്കില്ല. വലുതാണ് നല്ലതെന്നിടത്താണ് ഇത്തരം ചിന്താഗതികള്‍ രൂപപ്പെടുന്നത്. വലിയ വീട്, വലിയ വാഹനം, ഒരുപാട് പണം – ഇതൊക്കയാണ് ഈ ചിന്താഗതിയുടെ ഉടമകളുടെ വിജയമാനദണ്ഡങ്ങള്‍. അതിനാല്‍ത്തന്നെ ജീവിതം മുഴുവ൯ ഇവ നേടുന്നതിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് അവ൪. മറ്റുള്ളവ൪ക്ക് കിട്ടിയതൊക്കെ തങ്ങള്‍ക്കും ലഭിക്കണമെന്നതാണ് അവരുടെ ചിന്ത. അങ്ങിനെയാകുമ്പോള്‍ മാത്രമേ ജീവിതം സാ൪ഥകമാകൂയെന്ന് അവ൪ വിചാരിക്കുന്നു.

വിജയത്തിന്റെ അടയാളങ്ങളായി കണക്കാക്കപ്പെടുന്ന ഇത്തരം സംഗതികള്‍ക്കപ്പുറത്ത് മറ്റൊന്നാണ് യാഥാ൪ഥ്യം. സന്തോഷവും സമാധാനവും തേടുന്നവ൪ക്ക് അത് ലഭിക്കുക സ്വന്തം അധീനതയിലുള്ളതെന്താണോ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാ൯ സാധിക്കുമ്പോഴാണ്. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍ ഓരോരുത്തരും തങ്ങളുടെ പക്കലുള്ള അറിവ്, ഉപയോഗപ്പെടുത്താവുന്ന സമ്പത്ത്, ആവിഷ്കരിക്കാവുന്ന കഴിവുകള്‍, തങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍ - ഇതൊക്കെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുകയും അപ്രകാരം പ്രവ൪ത്തിക്കുകയും ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനം.

മറ്റുള്ളവ൪ക്ക് കിട്ടിയത് തങ്ങള്‍ക്കും കിട്ടണമെന്ന ചിന്തയില്‍ ഓടുന്നവ൪ പലപ്പോഴും അവ൪ക്കാവശ്യമില്ലാത്തത് വാങ്ങിക്കൂട്ടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈയിടെ ഒരു പാശ്ചാത്യ൯ സ൪വ്വകലാശാല (Vanderbilt University) നടത്തിയ പഠനത്തില്‍ പങ്കെടുത്ത, അധിക ആളുകളും അഭിപ്രയാപ്പെട്ടത്, അയല്‍വാസിയുടെ വീടാണ് തങ്ങളുടെ വീടിനേക്കാള്‍ നല്ലതെന്നാണത്രെ! വാസ്തവം അങ്ങിനെയല്ലാതിരുന്നിട്ടും! നമ്മുടെ അധീനതയിലുള്ള വിഭവങ്ങളില്‍ ശ്രദ്ധയൂന്നിക്കൊണ്ട് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന മനസ്ഥിതിക്ക് പറയുന്ന പേരാണ് stretcher mindset. ഈ മനസ്ഥിതി കരഗതമാകുന്നതിനുള്ള ആദ്യത്തെ പടി, നമ്മുടെ പക്കലാണ് നമ്മുടെ നിയന്ത്രണമെന്ന് തിരിച്ചറിയലാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, മറ്റുള്ളവ൪ക്കോ സാഹചര്യങ്ങള്‍ക്കോ നമ്മെ വിട്ടുകൊടുക്കാതിരിക്കുക. അത്തരം സ്വാധീനങ്ങളില്‍ പെട്ട് ഒന്നും പ്രവ൪ത്തിക്കാതിരിക്കുക. നമ്മുടെ പരിധികളും പരിമിതികളും തിരിച്ചറിയുക. എന്നുപറഞ്ഞാല്‍, നമുക്കെന്ത് ചെയ്യാ൯ സാധിക്കില്ലായെന്നത് ആദ്യം അറിയണം. പിന്നെ, എന്താണ് നമ്മുടെ പക്കലുള്ള വിഭവങ്ങളെന്താണെന്ന് നോക്കണം. അതുപയോഗപ്പെടുത്തി, എങ്ങിനെ പ്രവ൪ത്തിച്ചാല്‍ ഉദ്ദിഷ്ടലക്ഷ്യങ്ങള്‍ നേടാ൯ സാധിക്കുമെന്ന് മനസ്സിലാക്കണം. ഇതാണ് ഏറ്റവും ക്രിയേറ്റീവായി പ്രവ൪ത്തിക്കാനുള്ള വഴി.

ഒരുദാഹരണത്തിലൂടെ ഇത് ഒന്നുകൂടി വ്യക്തമാക്കാം. നമുക്ക് ഒരു ദൗത്യം (task) നി൪വഹിക്കണമെന്ന് വക്കുക – ജോലിസ്ഥലത്താകട്ടെ വ്യക്തിപരമാകട്ടെ. അത് പൂ൪ത്തിയാക്കാ൯ ഒരു അവധിയും (deadline) നിശ്ചിതമായ ഒരു ബജറ്റുമുണ്ട്. എങ്കില്‍ നാം അത് ആ സമയത്തിനുള്ളില്‍ ആ ബജറ്റിനനുസരിച്ച് കൃത്യമായി പ്ലാ൯ ചെയ്ത് നടപ്പാക്കും. എന്നാല്‍ അവധിയില്ലാത്തതും (deadline), ബജറ്റ് കൃത്യമല്ലാത്തതുമായ ഒരു പദ്ധതി / ദൗത്യം പൂ൪ത്തിയാക്കുന്നതില്‍ നമുക്ക് അത്ര കണ്ട് ശുഷ്കാന്തി ഉണ്ടാകില്ല. മനുഷ്യ പ്രകൃതിയുടെ ഒരു പ്രത്യേകതയാണത്. മറ്റുള്ളവ൪ മൂല്യം കണ്ടെത്താ൯ പ്രയാസപ്പെടുന്നിടത്ത്, stretcher മനസ്ഥിതിയുള്ളയാളുകള്‍ സൗന്ദര്യവും ഐശ്വര്യവും കണ്ടെത്തും.

Strechers mindset വികസിപ്പിക്കാനുള്ള മാ൪ഗങ്ങളിലൊന്നാണ് നാം സാധാരണ ചെയ്യുന്ന ജോലിയില്‍ നിന്ന്, പരിചയിച്ച മേഖലയില്‍ നിന്ന് ഇടക്ക് മാറി നടക്കുകയെന്നത്. നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന് ഇടക്ക് ചെറിയ ബ്രേക്ക് എടുക്കുക. സുദീ൪ഘമായ കാലയളവ് അല്ല ഉദ്ദേശിക്കുന്നത്. പുതിയ സംഗതികള്‍ പഠിക്കാനും മനസ്സിലാക്കാനും അവസരം കണ്ടെത്തുക. ഉദാഹരണത്തിന് നാമേത് ജോലി ചെയ്യുന്ന ആളാണെങ്കിലും ഇടക്ക് ഒരു പുതിയ കഴിവ് അഭ്യസിക്കുക, അല്ലെങ്കില്‍ ഒരു പുതിയ ഭാഷ മനസ്സിലാക്കുക – ചുരുങ്ങിയത് അതിലെ ചില പദങ്ങളും പ്രയോഗങ്ങളുമെങ്കിലും പഠിക്കാ൯ സമയം കണ്ടെത്തുക. അതുമല്ലെങ്കില്‍ ഒരു പുതിയ ഹോബി പരിശീലിക്കാം. അങ്ങിനെ തികച്ചും വ്യത്യസ്തമായ മേഖലയില്‍ സമയം ചെലവഴിക്കുക. അതേ സമയം താ൯ കഴിവുതെളിയിച്ചിട്ടുള്ള, പ്രവൃത്തി പരിചയമുള്ള മേഖലയുമായി നിരന്തര ബന്ധം സൂക്ഷിക്കുകയും വേണം.

മറ്റൊരു വഴിയാണ്, ഒരു മേഖലയില്‍ താനനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് വേറൊരു മേഖലയില്‍ പരിഹാരം അന്വേഷിക്കുകയെന്നുള്ളത്. പ്രമുഖ ഡിസൈ൯ കമ്പനിയായ IDEO-യില്‍ ഒരു ഓപണ്‍ ഓഫീസുണ്ട്. അവിടെ വ്യത്യസ്ത ഡിപ്പാ൪ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരും സ്റ്റാഫും വന്ന് പരസ്പരം പ്രശ്നങ്ങള്‍ ച൪ച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയ്യും. പ്രശ്നപരിഹാരത്തിന് പലപ്പോഴും സഹായകമാവുക സ്വന്തം ഡിപ്പാ൪ട്ടുമെന്റിലുള്ളവ൪ മുന്നോട്ടുവക്കുന്ന നി൪ദേശങ്ങളേക്കാളപ്പുറം പുറത്തുള്ളവരുടേതാണെന്ന് അതിന് കമ്പനി ഉദ്യോഗസ്ഥ൪ സാക്ഷ്യപ്പെടുത്തുന്നു.

ദേഷ്യം നിയന്ത്രിക്കാ൯


അടക്കാനാകാത്ത ദേഷ്യം കാരണം കുടുംബ-സുഹൃദ് ബന്ധങ്ങള്‍ തകരാറിലായ ഒരാളെ അറിയാം. ഭാര്യയില്‍ നിന്നുള്ള ചെറിയ പാകപ്പിഴവുകള്‍ പോലും പൊറുക്കാ൯ കഴിയാത്ത മനുഷ്യ൯. കറിയിലുപ്പ് കുറഞ്ഞാല്‍, ചായയില്‍ പഞ്ചസാര കൂടിയാല്‍, കുട്ടികള്‍ വീട് വൃത്തികേടാക്കിയാല്‍ - അങ്ങിനെ എന്തിനുമേതിനും ഭാര്യയോട് കോപിച്ചുകൊണ്ടേ പോന്നു ആ മനുഷ്യ൯. കോപം വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കുന്നതില്‍ നിറുത്തിയിരുന്നെങ്കില്‍ എത്രയോ നന്നായേനേ. പക്ഷെ, പലപ്പോഴും ആ പാവം സ്ത്രീക്ക് നേരെയുള്ള മ൪ദനമുറയായും അത് പ്രകടമായി. സ്നേഹത്തില്‍ പൊതിഞ്ഞ ഒന്നും ഓ൪മിക്കാനില്ലാതെ, ഏറെക്കാലത്തെ ദൈന്യത നിറഞ്ഞ ദാമ്പത്യത്തിന് ശേഷം അവ൪ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. അവരുടെ കണ്ണീരു വീണു കുതി൪ന്ന ആ വീടകം ഇപ്പോളൊരു ഭാ൪ഗവീ നിലയമാണ്. കുറ്റബോധത്താല്‍ പശ്ചാത്താപവിവശനായ ആ മനുഷ്യ൯ അകാലത്തില്‍ അവരെ നഷ്ടപ്പെട്ടതിലുള്ള ദു:ഖം പേറി ജീവിതം കഴിച്ചുകൂട്ടുന്നു. കഴിഞ്ഞ കാല ജീവിതം അറിയാവുന്നതിനാല്‍ അയാളുമായി ജീവിതം പങ്കിടാ൯ മറ്റൊരു സ്ത്രീയും തയ്യാറാകുന്നുമില്ല.

ദേഷ്യവും ഭയവും മനുഷ്യനില്‍ കാണപ്പെടുന്ന രണ്ട് നിഷേധാത്മക വികാരങ്ങളാണ്. എന്നാല്‍, ഈ രണ്ടു വികാരങ്ങളും ഒരാളെ സദാ കീഴ്പ്പെടുത്തുകയെന്ന് പറഞ്ഞാല്‍ അതയാളുടെ ആശ്രിത സ്വഭാവത്തെയാണ് കാണിക്കുന്നത്. ആരോടെങ്കിലും നമുക്ക് ദേഷ്യം തോന്നുന്നു, അല്ലെങ്കില്‍ ആരെയെങ്കിലും നാം പേടിക്കുന്നുവെന്ന് പറഞ്ഞാല്‍ അതിന്റെയ൪ഥം, ആ മനുഷ്യന്റെ പെരുമാറ്റമാണ് നമ്മെ നിയന്ത്രിക്കുന്നതെന്നാണ്. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍ അപരന്റെ പെരുമാറ്റത്തെ ആശ്രയിച്ചാണ് അവിടെ നാം നമ്മുടെ ജീവിതത്തിന്റെ ഗതി നി൪ണയിക്കുന്നത്. വാസ്തവത്തില്‍, നമുക്ക് നമ്മുടെതായ ഒരു ജീവിതമൂല്യമുണ്ടെങ്കില്‍, അപരരുടെ പെരുമാറ്റം നമ്മില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. നമുക്ക് ചുറ്റുമുള്ള ആളുകള്‍ പല രൂപത്തിലും കോലത്തിലും നമുക്ക് മുന്നിലവതരിക്കാം. പക്ഷെ, അതൊന്നുമായിരിക്കില്ല നാമയാളോട് എങ്ങിനെ പെരുമാറുന്നുവെന്ന് തീരുമാനിക്കുന്നത്. നമുക്ക് നമ്മുടേതായ ജീവിത തത്വങ്ങളുണ്ടാകണം. ആ തത്വങ്ങളായിരിക്കണം അപരരോടുള്ള നമ്മുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനം. പറയുന്നത്ര എളുപ്പമല്ല ഇതെന്നായിരിക്കാം ചിലരുടെയെങ്കിലും ഉള്ളിലിപ്പോള്‍. വാസ്തവത്തില്‍, ഇതാണ് ഒരാള്‍ക്ക് ഫലപ്രദമായ ജീവിതം നയിക്കാ൯ തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല വഴി.

ജീവിതവഴിയില്‍ ദേഷ്യപ്പെടേണ്ട ധാരാളം സാഹചര്യങ്ങളുണ്ടാകാം. എന്നല്ല, ചിലപ്പോഴൊക്കെ കോപമെന്നത് ഒരു ക്രിയാത്മകഗുണവുമാണ്. ചുറ്റും നടക്കുന്ന അരുതായ്മകളോട് നല്ല അളവില്‍ ദേഷ്യം തോന്നിയാല്‍ മാത്രമേ അതിനെ ചെറുക്കുന്നതിന് കാര്യമായെന്തെങ്കിലും ചെയ്യാ൯ നമുക്ക് സാധിക്കൂ. ദേഷ്യം നിഷേധാത്മകമാകുന്നത്, അത് നമുക്ക് ഒരു തരത്തിലും ഗുണകരമാകാതിരിക്കുമ്പോഴാണ്. വാഹനമോടിച്ച് വഴിയെ പോകുമ്പോള്‍ വേറൊരുത്ത൯ ലൈ൯ കട്ട് ചെയ്താലോ, നമ്മുടെ മുന്നിലേക്ക് നിയമം തെറ്റിച്ച് കടന്നുവന്നാലോ ദേഷ്യം പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്നതാണ് വസ്തുത. ഏറ്റവും കൂടുതല്‍ മനസ്സാന്നിധ്യം വേണ്ട ഡ്രൈവിംഗ് സമയത്ത് അത്തരം ‘തി൯മ’കള്‍ പൊറുത്തുകൊടുക്കുന്നതാണ് ബുദ്ധി. ഒന്നുകില്‍ ക്ഷമ തീരെയില്ലാത്തവരോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യങ്ങളുള്ളവരോ ഒക്കെയാകാം അങ്ങിനെ ചെയ്യുന്നത്. എന്തുതന്നെയായാലും, വിട്ടുകൊടുക്കുന്നതാണ് ആ൪ക്കും കേടില്ലാതെ നാം പോകുന്നിടത്ത് കൃത്യസമയത്തെത്താനുള്ള വഴി. എന്നാല്‍ അതിന്റെ മറുവശം, “റോഡ് റേജ്” എന്നത് ദേഷ്യത്തിന്റെ അതീവഗുരുതരമായ ഒരിനമാണ്. അതുപിടിപെട്ടവ൯, മറ്റവനെ ട്രാഫിക് നിയമം പഠിപ്പിച്ചിട്ടേ അടങ്ങൂവെന്ന വാശിയില്‍ വാഹനം തന്നെ തന്റെ ദേഷ്യത്തിന്റെ ഉപകരണമാക്കും. ആത്മനിയന്ത്രണം നഷ്ടപ്പെടാ൯ വേറെ എവിടെയും പോകേണ്ടിവരില്ല. അതിന്റെ അവസാനത്തില്‍ തോക്കെടുക്കുന്നവരെ വരെ കാണാം. ചെറുതായി തുടങ്ങുന്ന ഒരു കലഹം, അങ്ങേയറ്റം കൊലപാതകത്തിലും ഗുരുതരമായ നഷ്ടത്തിലുമൊക്കെ കൊണ്ടെത്തിക്കും. ചൈനയില്‍ രണ്ട് ആഡംബരകാറിന്റെ ഉടമകള്‍, ഒരു ചെറിയ ഉരസലിന്റെ പേരില്‍ തുടങ്ങിയ കശപിശ അവസാനം പരസ്പരം കാറുകൊണ്ട് കൂട്ടിയിടിക്കുന്നതിലേക്കും ഇരുകാറുകള്‍ക്കും അങ്ങേയറ്റം നാശം സംഭവിക്കുന്നതുമായ വീഡിയോ യൂടൂബില്‍ പോപ്പുലറാണ്. ബ്രിട്ടനില്‍ ഒരു കാറുടമ തന്റെ കാറിലുരസിയ മറ്റൊരു കാറിന്റെ ‍ഡ്രൈവറെ വാഹനം കൊണ്ടിടിച്ചിട്ടതും ഈയിടെയാണ്.

ലങ്കാവിയുടെ വശ്യതയില്‍


ലങ്കാവിയുടെ വശ്യതയില്‍..

താജ് ആലുവ

മലേഷ്യയെന്ന് കേള്‍ക്കുമ്പോള്‍ ക്വലാലംപൂരും അവിടത്തെ പെട്രോണാസ് ഇരട്ട ഗോപുരവുമാണ് ആദ്യം മനസ്സില്‍ ഓടിയെത്തിയിരുന്നത്. അതിനാല്‍ത്തന്നെ മലേഷ്യയിലേക്കൊരു അവധിക്കാല യാത്ര പ്ലാ൯ ചെയ്തപ്പോള്‍ ഉറപ്പാക്കിയത് ക്വലാലംപൂരില്‍ പരമാവധി സമയം കഴിച്ചുകൂട്ടുകയും അവിടത്തെ പ്രധാന സ്ഥലങ്ങള്‍ സന്ദ൪ശിക്കുകയും ചെയ്യുകയെന്നതായിരുന്നു. എന്നാല്‍, മുമ്പ് അവിടം സന്ദ൪ശിച്ച ഒരു സുഹൃത്ത് ഇടപെട്ടാണ് നി൪ബന്ധമായും ലങ്കാവി കൂടി യാത്രാപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നി൪ദേശിച്ചത്. അങ്ങിനെ അഞ്ചുദിവസം ക്വലാലംപൂരും രണ്ട് ദിവസം ലങ്കാവിയും എന്ന് തീരുമാനിച്ച് പ്ലാ൯ തിരുത്തി. അവസാനം രണ്ടുദിവസത്തെ ലങ്കാവി സന്ദ൪ശനം കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു, തിരിച്ചാണ് ഷെഡ്യൂള്‍ വേണ്ടിയിരുന്നത്.

നഗരജീവിതത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി, പൂ൪ണമായും മരതകപ്പച്ചയണിഞ്ഞ 104 ദ്വീപുകളുടെ സമുഛയമായ ലങ്കാവി ആരെയും ഹഠാദാക൪ഷിക്കും. വശ്യമനോഹരമായ ആ ദ്വീപുകളില്‍ ഏതാനും ചിലതില്‍ മാത്രമേ നാം സമയം ചെലവഴിക്കുന്നുള്ളൂവെങ്കിലും, അവിടെ കഴിച്ചുകൂട്ടുന്ന ഓരോ നിമിഷവും അസാമാന്യമായ പ്രകൃതിഭംഗിയുടെ അവാച്യമായ അനുഭൂതിയില്‍ നാം ലയിച്ചുചേരുന്നു. തണുപ്പും ചൂടും അമിതമല്ലാത്ത കാലാവസ്ഥയുടെ ആനുകൂല്യത്തില്‍ ദിവസം മുഴുവ൯ പ്രകൃതിയില്‍ സ്വഛന്ദം വിഹരിക്കാ൯ സാധിക്കുന്നുവെന്നതാണ് ലങ്കാവിയെ യാത്രക്കാരുടെ പ്രിയങ്കരമായ ലക്ഷ്യസ്ഥാനമാക്കുന്നത്. സാധാരണഗതിയില്‍ മിക്കദിവസവും അല്‍പമെങ്കിലും മഴ ലഭിക്കുന്ന സ്ഥലം കൂടിയാണിത്. കോണ്‍ക്രീറ്റ് കാടുകളോ വാഹനങ്ങളുടെ ആധിക്യമോ അവയുടെ ശബ്ദമലിനീകരണമോ ഫാക്ടറികളുടെ പുകക്കുഴലുകളോ ഇല്ലാതെ പ്രകൃതി അതിന്റെ എല്ലാവിധ മനോഹാരിതകളോടും കൂടി മുന്നില്‍ വന്ന് നില്‍ക്കുന്ന പ്രതീതിയാണ് ഇവിടത്തെ ഓരോ പ്രദേശവും സമ്മാനിക്കുന്നത്. തെളിഞ്ഞ വെള്ളവും മിനുത്ത മണല്‍ത്തരികളുമുള്ള കടല്‍ത്തീരങ്ങള്‍, വൃത്തിയോടും വെടിപ്പോടും കൂടി സൂക്ഷിച്ച തെരുവുകള്‍, ഇടതൂ൪ന്ന കാടുകളും ഹരിതാഭമായ മലകളും പച്ചപ്പുല്‍മേടുകളും അവയുടെ തനിമയില്‍ നിലനിറുത്തിയിരിക്കുന്നു...

മലേഷ്യയുടെ വടക്ക് പടിഞ്ഞാറ൯ തീരത്ത് നിന്ന് 30 കിലോമീറ്റ൪ മാറി, കേദ പ്രവിശ്യയുടെ ഭാഗമായി ആന്തമാ൯ സമുദ്രത്തിലാണ് ലങ്കാവി ദ്വീപ് സമൂഹം നിലകൊള്ളുന്നത്. ‘കേദയുടെ രത്നം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ലങ്കാവിയുടെ ജനസംഖ്യ കേവലം 65,000 മാത്രമാണ്. മലായ് ഭാഷയില്‍ കഴുകന് പറയുന്ന ‘എലെങ്’ ലോപിച്ച് ‘ലങ്’ എന്നാവുകയും ചുവപ്പുകല൪ന്ന തവിട്ടുനിറത്തിലുള്ള പാറക്ക് പറയുന്ന ‘ഖാവി’യും ചേ൪ന്നാണ് ലങ്കാവിയുടെ ഉദ്ഭവം. ഈ പേരിനെ അന്വ൪ഥമാക്കിക്കൊണ്ട് ഒരു കൂറ്റ൯ കഴുകന്റെ രൂപം കുവാ പട്ടണത്തിലെ ഈഗിള്‍ സ്ക്വയറില്‍ സ്ഥാപിച്ചിട്ടുണ്ട്. തികഞ്ഞ നിശ്ശബ്ദതയാണ് ലങ്കാവിയുടെ സവിശേഷത. പച്ചപ്പുല്‍മേടുകള്‍ അതിരുകള്‍ തീ൪ത്ത റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ നിശ്ശബ്ദത വല്ലാതെ നമ്മെ ആക൪ഷിക്കും. കൊമ്പുകുലുക്കിപ്പായുന്ന മദയാനകണക്കെ ചീറിപ്പായുന്ന വാഹനങ്ങളും അവയുടെ ക൪ണകഠോരമായ ഹോണ്‍ മുഴക്കങ്ങളും കണ്ടും കേട്ടും ശീലിച്ച നാടുകളില്‍ നിന്ന് വരുന്നവ൪ക്ക് ഇത് പ്രദാനം ചെയ്യുന്ന ഹൃദയശാന്തത വലുതാണ്. ഇവിടുത്തെ ചെറുതെങ്കിലും മനോഹരമായ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍, വിശാലമായ ഒരു പാ൪ക്കിലെത്തിപ്പെട്ടതു പോലെയുള്ള അനുഭവം.

ലങ്കാവിയില്‍ ആസ്വദിക്കാനും കണ്ടുതീ൪ക്കാനും വളരെയധികമുണ്ട്. ഈഗിള്‍ സ്ക്വയ൪ ഒരു പ്രധാന ആക൪ഷണമാണ്. ദ്വീപിന്റെ പേരു കൊത്തിവച്ച ഇവിടെ സഞ്ചാരികള്‍ ഫോട്ടോയെടുക്കാ൯ മല്‍സരിക്കുന്നു. ഈ ദ്വീപ് സമുഛയത്തിലെത്തിയാല്‍ ഒരിക്കലും മറക്കാതെ ചെയ്യേണ്ട രണ്ട് സംഗതികളുണ്ട്. ഐലന്റ് ഹോപ്പിംഗ് എന്ന, വ്യത്യസ്ത ദ്വീപുകളിലേക്കുള്ള ആസ്വാദ്യകരമായ ബോട്ടുയാത്രയും ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ സ്കൈ ക്യാബ് എന്ന് വിശേഷിപ്പിക്കുന്ന കേബിള്‍ കാ൪ യാത്രയും. ഏതാണ്ടെല്ലാ ടൂ൪ ഓപ്പറേറ്റ൪മാരും അവരുടെ യാത്രാപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഐലന്റ് ഹോപ്പിംഗ്. അത്രക്ക് ജനപ്രീതിയുള്ളതാണ് ഈ യാത്ര. ‘തെലുക്ക് ബാരി’ ജെട്ടിയില്‍ നിന്നാണ് സാധാരണഗതിയില്‍ ഇതാരംഭിക്കുക. ആദ്യം പോകുന്നത് ‘ദയാംഗ് ബണ്ടിംഗ്’ ദ്വീപിലേക്കാണ്. ഗ൪ഭിണിയായ ഒരു സ്ത്രീ മല൪ന്നു കിടക്കുന്ന രൂപത്തില്‍ ഇവിടത്തെ മലനിരകള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഈ ദ്വീപിന് ‘പ്രെഗ്നന്റ് ലേഡി’ എന്നൊരു വിളിപ്പേരുമുണ്ട്. ജെട്ടിയില്‍ നിന്ന് ഏതാണ്ട് 20 മിനിറ്റ് സഞ്ചരിച്ചാലാണ് ഇവിടെയെത്തുക. ബോട്ട് യാത്ര ഒട്ടുവളരെ ചെയ്തിട്ടുണ്ടെങ്കിലും എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് അവിസ്മരണീയമായ ഇവിടത്തെ ബോട്ട് യാത്ര സമ്മാനിച്ചത്. ഏതാണ്ട് 20 പേ൪ക്കിരിക്കാവുന്ന അത്രെയൊന്നും ആക൪ഷണീയമല്ലാത്ത ഒരു ബോട്ട്. അതില്‍ അസാമാന്യ സാമ൪ഥ്യമുള്ള മലേഷ്യ൯ ഡ്രൈവറും. വല്ലാതെ കലുഷമല്ലാതിരുന്നിട്ടും, സാമാന്യം ഉയരത്തില്‍ പതഞ്ഞുപൊന്തിയ തിരമാലകളെ വകഞ്ഞുമാറ്റി, വെള്ളത്തിനു മുകളിലൂടെ ബോട്ട് കുതിക്കുകയായിരുന്നില്ല, അക്ഷരാ൪ഥത്തില്‍ ചാടുകയായിരുന്നു. ഉള്ളില്‍ അല്‍പം ഭയം തോന്നാതിരുന്നില്ല. പ്രത്യേകിച്ചും ചെറിയ കുട്ടികളും സ്ത്രീകളുമൊക്കെ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരിക്കെ. പക്ഷെ യാത്ര എല്ലാവരും ആസ്വദിച്ചു. ചുറ്റുപാടും പച്ചപുതച്ച മലകള്‍ ഉയ൪ന്ന് നില്‍ക്കുന്ന ചെറിയ ദ്വീപുകള്‍ക്കിടയിലൂടെയായിരുന്നു ബോട്ട് കുതിച്ച് പാഞ്ഞത്. ദയാംഗ് ബണ്ടിംഗ് ദ്വീപില്‍ ബോട്ടെത്തുമ്പോള്‍ അവിടെ വലിയ തിരക്കുണ്ടായിരുന്നില്ല. ചെങ്കുത്തായ ഒരു കുന്ന് കയറിയിറങ്ങിയാല്‍, നല്ല ശുദ്ധമായ തണുത്ത വെള്ളമുള്ള ഒരു തടാകമാണ്. വഴിയുടെ ഇരുവശവും ഇടതിങ്ങിനില്‍ക്കുന്ന കാട്. വഴിയിലുടനീളം കുരങ്ങുകള്‍ സഞ്ചാരികളുടെ കൈയില്‍നിന്നെന്തെങ്കിലും തട്ടിപ്പറിക്കാനാകുമെന്ന ‘പ്രതീക്ഷയോടെ’ കാത്തുനില്‍ക്കുന്നു.. കുരങ്ങുകളുടെ ശല്യത്തിലൊന്നും അധികം പെടാതെ ഞങ്ങള്‍ തടാകത്തിലെത്തിച്ചേ൪ന്നു. തടാകത്തിന് ചുറ്റം ഇടതൂ൪ന്ന കാടുകളാല്‍ സമ്പന്നമായ മലനിരകള്‍. വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു വലിയ ഗുഹ തക൪ന്ന് വീണാണത്രെ ഈ തടാകം രൂപപ്പെട്ടത്. ചുണ്ണാമ്പുകല്ലുകളാല്‍ രൂപപ്പെട്ട വ൯ കുന്നുകളുടെ നിരകളും ഇവിടെ നിന്നാല്‍ കാണാം. യുനെസ്കോയുടെ ആഗോള പൈതൃക ജൈവപാ൪ക്കുകളില്‍പ്പെട്ട ഈ ദ്വീപില്‍ ഞങ്ങള്‍ ഏതാണ്ട് ഒരു മണിക്കൂറോളം നീന്തലും ബോട്ട് സവാരിയുമൊക്കെയായി കഴിച്ചുകൂട്ടി. കരഭാഗത്ത് നിന്ന് തന്നെ ഏതാണ്ട് 50 അടി താഴ്ചയുള്ള തടാകം ഒരേ സമയം ആക൪ഷണീയതയും ഭയവും പ്രദാനം ചെയ്തു. ഡൈവുചെയ്ത് നീന്താ൯ പറ്റിയ ആവേശവും, വല്ലാതെ ദൂരേക്ക് നീന്തിയാല്‍ ആഴമുള്ള കയങ്ങളില്‍പ്പെടുമോയെന്ന ആധിയുമാണ് ഞങ്ങളെ നിയന്ത്രിച്ചത്. നീന്താമെന്നതിന് പുറമെ, കാലുകള്‍ കൊണ്ട് തുഴഞ്ഞുപോകാവുന്ന രണ്ടുപേ൪ക്ക് വീതം ഇരിക്കാവുന്ന ബോട്ടുകള്‍, പ്രത്യേക സ്ഥലങ്ങളില്‍ ക്യാറ്റ് ഫിഷിനെ ഉപയോഗപ്പെടുത്തിയുള്ള സ്പാ, കാടിലൂടെ നടക്കാനുള്ള സൗകര്യം – ഇതൊക്കെയായിരുന്നു ഈ ദീപിന്റെ പ്രത്യേകതകള്‍. ഒന്നുമില്ലെങ്കില്‍ തടാകത്തിന്റെ അരികില്‍ കൂട്ടിയിട്ടിരിക്കുന്ന മരപ്പലകയിലൂടെ വെറുതെ നടക്കാം.

തുട൪ന്ന് ഞങ്ങളു‍ടെ യാത്ര ഈഗിള്‍ ഐലന്റിലേക്കായിരുന്നു. കഴുക൯മാരുടെ താവളമായ ഒരു ദ്വീപ്. മനുഷ്യവാസം തീരെയില്ലാത്ത, ഇടതൂ൪ന്ന മരങ്ങള്‍ മാത്രമുള്ള ദ്വീപിലേക്ക് നോക്കാ൯ തന്നെ പേടിയാകും. അതിനാല്‍ ആ ദ്വീപിലാരും ഇറങ്ങാറില്ല. അതിന്റെ അടുത്ത് വരെ പോയശേഷം, ബോട്ടില്‍ തന്നെയിരുന്ന് ഞങ്ങളുടെ ഡ്രൈവ൪ നേരത്തെ കരുതിയിരുന്ന ചിക്കന്റെ അവശിഷ്ടങ്ങള്‍ കടലില്‍ വിതറി. എന്നിട്ട് ബോട്ട് ഒരല്‍പം പിന്നോട്ട് മാറ്റി. മിനിറ്റൊന്ന് കഴിഞ്ഞില്ല, ഏറെ ദൂരത്ത് നിന്ന് തങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് സിഗ്നല്‍ ലഭിച്ച കഴുക൯മാ൪ ഓരോന്നോരോന്നായി അത് കൊത്തിയെടുക്കാ൯ തുടങ്ങി. നല്ല കുറെ ഫോട്ടോകളും വീ‍ഡിയോകളും ലഭിച്ച അനുഭവം ഞങ്ങള്‍ക്കോരോരുത്ത൪ക്കും.

തുട൪ന്ന് ബോട്ട് കുതിച്ചത് ‘പുലാവ് ബെരാസ് ബസാഹ്’ എന്ന് വിളിക്കുന്ന മറ്റൊരു ദ്വീപിലേക്കാണ്. ‘നനഞ്ഞ അരി’യുടെ ദ്വീപ് എന്ന് ഭാഷാന്തരം. അത്യന്തം മനോഹരമായ ഈ ദ്വീപിന്റെ പ്രത്യേകത, അന്തമാ൯ സമുദ്രത്തിന്റെ അഗാധതയിലേക്കെത്തി നോക്കാവുന്ന ദൃശ്യങ്ങളും അത്ഭുതകരമാം വണ്ണം മൃദുലമായ വെളുത്ത മണല്‍ നിറഞ്ഞ കടല്‍ത്തീരവുമാണ്. വെള്ളത്തില്‍ നീന്തിത്തുടിക്കുവാനും അല്ലെങ്കില്‍ കടല്‍ത്തീരത്ത് വെറുതെ കാറ്റുകൊള്ളുവാനുമൊക്കെ യോജിച്ച ദ്വീപ്. ബനാന ബോട്ടിംഗ്, ജെറ്റ് സകീയിംഗ്, പാരസൈലിംഗ് തുടങ്ങിയവയും ഇവിടെ ഉപയോഗപ്പെടുത്താം. എല്ലാ അ൪ഥത്തിലും ഒരു ആശ്വാസതീരത്താണ് നാമെത്തിയതെന്ന പ്രതീതി ഇവിടെയുണ്ടാകും. ഒരേയൊരു പ്രശ്നമേ സാധാരണ ഗതിയില്‍ നിങ്ങളിവിടെ അനുഭവിക്കേണ്ടി വരൂ: അത് നമ്മുടെ ഭക്ഷണം തട്ടിയെടുക്കാ൯ വരുന്ന കുരങ്ങുകളാണ്. അവരെ കരുതിയിരിക്കുക. കുറച്ച് അവ൪ക്കും നല്‍കുന്നത് നല്ലതാണെങ്കിലും ബാക്കികൂടി അവ൪ കൊണ്ടുപോകാതെ നോക്കണമെന്ന് മാത്രം. സാധാരണഗതിയില്‍ ഏതാണ്ട് ഒരു മണിക്കൂറാണ് ടൂ൪ ഓപറേറ്റ൪മാ൪ ഇവിടെ ചെലവഴിക്കാ൯ നല്‍കുക, അത് നമുക്ക് മതിയാകില്ലെങ്കിലും. ചുണ്ണാമ്പുകല്ലുകളുള്ള മലകള്‍ തലയുയ൪ത്തി നില്‍ക്കുന്ന സമുദ്രത്തിലെ ഓളങ്ങളെ തള്ളിനീക്കി കുതിക്കുന്ന ബോട്ടില്‍ തിരിച്ച് ജെട്ടിയിലേക്കുള്ള യാത്രയും അതേ അവേശം നല്‍കുന്നതാണ്.

ഇനിയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കേബിള്‍ കാറിലൂടെയുള്ള സഞ്ചാരം. ലങ്കാവിയില്‍ നിങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ ഒരിക്കലും നഷ്ടപ്പെടാ൯ പാടില്ലാത്ത ഒരു ആക൪ഷണീയതയാണിത്. അത്യന്തം ഉദ്വേഗഭരിതവും അസാധാരണമായ ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണ് അവിസ്മരണീയമായ ഈ അനുഭവം. മാറ്റ് സി൯കാംഗെന്ന മലയുടെ താഴ്വാരത്ത് നിനാരംഭിച്ച് ഏതാണ്ട് കാല്‍മണിക്കൂറിനുള്ളില്‍ 708 മീറ്റ൪ ഉയരത്തില്‍ മലമുകളിലേക്ക് കുത്തനെ കയറുന്ന അനുഭവം സമാനതകളില്ലാത്തതാണ്. ഒരേ സമയം മലകള്‍, താഴ്വരകള്‍, ദ്വീപുകള്‍, ആന്തമാ൯ സമുദ്രം എന്നിവയുടെ ഇമ്പവും ഹൃദയം തുടിപ്പിക്കുന്നതുമായ കാഴ്ചകള്‍ ഇവ പ്രദാനം ചെയ്യുന്നു. പടായി കോക് എന്ന് വിളിക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഓറിയന്റല്‍ വില്ലേജില്‍ നിന്നാണ് ഈ അത്ഭുതസഞ്ചാരത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് കരസ്ഥമാക്കേണ്ടത്. സീസണനുസരിച്ച് ക്യൂവിന്റെ നീളം വ്യത്യാസപ്പെടാം. പക്ഷെ ഓരോ അരമിനിറ്റിലും എത്തുന്ന കേബിള്‍ കാ൪ ആറുപേരെയും വഹിച്ചുകൊണ്ട് ഇടതടവില്ലാതെ പ്രയാണം തുടരുന്നതിനാല്‍ വരി നില്‍ക്കല്‍ വലിയ ഒരു പ്രയാസമായി അനുഭവപ്പെടില്ല. ശ്രദ്ധിക്കേണ്ട സംഗതി, കേബിള്‍ കാ൪ നമുക്കായി നിറുത്തിത്തരില്ല, പതുക്കെ അത് ചലിച്ചുകൊണ്ടേയിരിക്കുമെന്നതിനാല്‍ സൂക്ഷിച്ച് അതിനകത്തേക്ക് കാലെടുത്തുവക്കണം. ചെറിയ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന൪ഥം. പുറപ്പെടുന്നതിന് മുമ്പ്, വാതിലുകള്‍ സ്വയം തന്നെ അടഞ്ഞുകൊള്ളും, എല്ലാവിധ സുരക്ഷിതത്വവും ഉറപ്പിച്ചുകൊണ്ട്. ക്യാബിന് മുകളിലുള്ള ചെറിയ കിളിവാതിലിലൂടെ അത്യാവശ്യം വേണ്ട വെന്റിലേഷ൯ ഉറപ്പിക്കുന്നുണ്ട്. യാത്ര ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ നാം ശ്വാസമടക്കിപ്പിടിക്കേണ്ട കുത്തനെയുള്ള കയറ്റമുണ്ട്. ലോകത്ത് കേബിള്‍ കാറുകളുടെ കൂട്ടത്തില്‍ ഏറ്റവും അധികം ചരിഞ്ഞുകയറുന്ന സ്ഥലം (42 ഡിഗ്രി) ഇതാണെന്നാണ് വിവരം. മലമുകളിലേക്കെത്തുന്നതിന് മുമ്പ് ആദ്യം ഒരു മിഡില്‍ സ്റ്റേഷനില്‍ കാ൪ നിറുത്തും. അവിടെ വേണ്ടവ൪ക്ക് ഇറങ്ങി കാഴ്ചകള്‍ ആസ്വദിക്കാം. എന്നാല്‍ വരാനിരിക്കുന്ന അതിമനോഹരമായ കാഴ്ചകളുടെ ആസ്വാദ്യത കുറക്കാതിരിക്കാ൯ അധികമാരും അവിടെ ഇറങ്ങാറില്ല. കേബിള്‍ കാറുകള്‍ പിന്നെയും ഉയരത്തിലേക്ക് പോകുമ്പോള്‍, അന്തരീക്ഷ താപം കുറഞ്ഞുവരുന്നത് നമുക്കനുഭവവേദ്യമാകും. ഒരു തണുത്ത ഇളംകാറ്റ് ക്യാബിന് മുകളിലൂടെ നമ്മെ തഴുകിയെത്തും. മലമുകളിലേക്കുള്ള യാത്രയില്‍ താഴെ ഓറിയന്റല്‍ വില്ലേജിലെ കെട്ടിടങ്ങള്‍ കാണെക്കാണെ പൊട്ടുപോലെയാകുന്നതും, മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം രൂപപ്പെടുത്തിയ നീ൪ചാലുകളും ഇടതൂ൪ന്ന മഴക്കാടുകളും ചിലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങളും അനേകം പക്ഷിക്കൂട്ടങ്ങളുമൊക്കെച്ചേ൪ന്നൊരുക്കുന്ന ദൃശ്യവിഭവങ്ങള്‍ വാക്കുകളില്‍ വിവരിക്കുക അസാധ്യം. ഏതാണ്ട് 2.1 കിലോമീറ്ററാണ് യാത്രയുടെ മൊത്തം ദൈ൪ഘ്യം.

കാഴ്ചകള്‍ കാണാ൯ രണ്ട് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. ഒന്ന്, സ്റ്റേഷന് ഏറ്റവും മുകളിലെത്തുമ്പോഴും രണ്ടാമത്തെത്, സ്റ്റേഷന് വലതുവശത്തുകൂടെ നടന്നെത്താവുന്ന ദൂരത്തും. രണ്ട് സ്ഥലത്തേക്കും ചെറിയ ഏണിപ്പടികള്‍ കയറിവേണം എത്തിപ്പെടാ൯. ഇവിടെ 360 ഡിഗ്രിയില്‍ കാഴ്ചകാണാവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു. ആകാശം അനുകൂലമാകുമെങ്കില്‍ ആന്തമാ൯ സമുദ്രത്തിലങ്ങിങ്ങ് പരന്നുകിടക്കുന്ന ധാരാളം മനോഹരമായ ചെറുദ്വീപുകളെ നീലനിറത്തിലുള്ള വെള്ളത്തില്‍ നമുക്ക് ദ൪ശിക്കാം. ഒപ്പം ഉയ൪ന്ന് നില്‍ക്കുന്ന മാമലകളും ഗുഹകളും ഇപ്പോള്‍ വീഴുമെന്ന് തോന്നിക്കുന്ന വണ്ണം നിലകൊള്ളുന്ന ചെങ്കുത്തായ മലനിരകളെയും ധാരാളമായി കാണാം. തെക്കുപടിഞ്ഞാറായി ഇന്തോനേഷ്യയുടെ ചിലഭാഗങ്ങളും വടക്ക് തായ്‍ലന്റും കാണാം.

സ്റ്റേഷന്റെ മറ്റൊരു വശത്താണ് പ്രസിദ്ധമായ ലങ്കാവി തൂക്കുപാലം നിലകൊള്ളുന്നത്. സ്കൈ ബ്രിഡ്ജെന്നറിയപ്പെടുന്ന ഈ പാലത്തിന്റെ നി൪മാണം, അതീവ എഞ്ചിനീയറിംഗ് വൈദഗ്ദ്യം ആവശ്യപ്പെടുന്നതാണെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ ബോധ്യപ്പെടും. പാലത്തിന് മുകളിലൂടെ നടന്നാല്‍ മാത്രമേ അത് ഏതുതരത്തിലുള്ള നി൪മാണപ്രക്രിയയിലൂടെയാണ് കടന്നുപോന്നിരിക്കുന്നതെന്ന് സ്വയം ബോധ്യപ്പെടാനാകൂ. കൂടാതെ, ലങ്കാവിയുടെ വശ്യസൗന്ദര്യം കൂടുതല്‍ അടുത്ത് നിന്ന് അനുഭവിക്കാ൯ ഈ യാത്രകൊണ്ട് സാധിക്കും.

അല്‍പമൊക്കെ സാഹസികത ഇഷ്ടപ്പെടുന്നവ൪ക്ക്, മുകളിലെത്തെ സ്റ്റേഷനില്‍ നിന്ന് മധ്യത്തിലേക്കുള്ള സ്റ്റേഷനിലേക്കും തുട൪ന്ന് താഴെ ബേസ് സ്റ്റേഷനിലേക്കും ‘തെലാഗ തുജു’ (സപ്ത ജലാശയങ്ങള്‍) വെള്ളച്ചാട്ടത്തിലേക്കും ഒരു കാല്‍നടയാത്രയാകാം. അതിനുപറ്റിയ ഒരു ആകാശപാത (sky trail) ഇവിടെയൊരുക്കിയിട്ടുണ്ട്. ഏതാണ്ട് രണ്ടേകാല്‍ കിലോമീറ്ററോളം ആകെ ദൈ൪ഘ്യം വരുന്ന ഈ പാത ഉപയോഗപ്പെടുത്തി കാടിന് നടുവിലേക്കും അല്‍പം സഞ്ചരിക്കാം. എന്നാല്‍, ഇറങ്ങാ൯ അത്ര പ്രയാസമില്ലെങ്കിലും ഇതിലൂടെ തിരിച്ചുകയറുകയെന്നത് ഇത്തിരി സാഹസമാണ്.

കേബിള്‍ കാറിന്റെ ബേസ് സ്റേറഷ൯ ഒരു പൗരാണിക പൗരസ്ത്യ ഗ്രാമത്തിന്റെ രൂപത്തിലാണ് ഡിസൈ൯ ചെയ്തിട്ടുള്ളത്. വിനോദ സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും കുട്ടികള്‍ക്ക് ആസ്വദിക്കാ൯ കഴിയുന്ന പലതരത്തിലുള്ള ഗെയിമുകളും ഇവിടെ സംവിധാനിച്ചിട്ടുണ്ട്. റസ്റ്റോറന്‍റുകളും ചെറിയ സുവനീ൪ ഇനങ്ങള്‍ മുതല്‍ പലവക സാധനങ്ങള്‍ ലഭിക്കുന്ന ഇടത്തരം ഷോപ്പുകളും ധാരാളം. ഒരു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ധാരാളം പേ൪ ഒന്നിച്ചുചെന്ന് സാധനങ്ങള്‍ എടുത്തതിന് ശേഷം വിലകൊടുക്കുന്നതിന് പകരം വില തിട്ടപ്പെടുത്തി ആദ്യം കൊടുത്തതിന് ശേഷം സാധനങ്ങള്‍ കൈവശപ്പെടുത്തുകയാണ് ഇവിടത്തെ കടക്കാ൪ താല്പര്യപ്പെടുന്നത്! അല്ലെങ്കില്‍ അവ൪ ദേഷ്യപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാ൯ സാധിക്കും!

ഇവിടെത്തന്നെ വാനലോകത്തെക്കുറിച്ചുള്ള തിയേറ്റ൪ കാഴ്ചകളും ഒരുക്കിയിരിക്കുന്നു. ഏതാണ്ട് പതിനൊന്ന് മീറ്റ൪ വ്യാസമുള്ള വലിയ ആകാശഗോപുരത്തിന്റെ (Skydome) മാതൃകയില്‍ ഡിസൈ൯ ചെയ്തിട്ടുള്ള ഈ തിയേറ്ററില്‍ 50 പേ൪ക്കിരുന്ന് വാനലോകത്തിന്റെയും പ്രപഞ്ചത്തിന്‍റെയും 360 ഡിഗ്രി കാഴ്ചകള്‍ കാണാം. 12 പ്രൊജക്റ്ററുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ മായാക്കാഴ്ചകള്‍ നമ്മിലേക്കെത്തിക്കുന്നത്. പത്തുമിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ഷോയിലൂടെ കേബിള്‍ കാറിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയം ഫലപ്രദമായ അറിവുകള്‍ കരസ്ഥമാക്കാ൯ ഉപയോഗിക്കാം.

കാഴ്ചകള്‍ ലങ്കാവിയില്‍ ഇനിയുമേറെയുണ്ട്. ടൂറിസത്തിന്റെ അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് മലേഷ്യ൯ അധികൃത൪. അതിന്റെ ഏറ്റവും വലിയ നിദ൪ശനമാണ്, ഒരിക്കല്‍ സന്ദ൪ശിച്ചവ൪ വീണ്ടും വീണ്ടും എത്തിപ്പെടാനാഗ്രഹിക്കുന്ന ഈ മനോഹര ദ്വീപ് സമുഛയം.

tajaluva@gmail.com

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...